ഫ്രാന്‍സിസ് പാപ്പ തികഞ്ഞ മരിയ ഭക്തന്‍.... എത്ര തിരക്കിനിടയിലും ദിവസവും മൂന്ന് തവണ വരെ ജപമാല ചൊല്ലാന്‍ ഫ്രാന്‍സിസ് പാപ്പാ സമയം കണ്ടെത്തിയിരുന്നു.



വിട വാങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പ തികഞ്ഞ മരിയ ഭക്തനാണ്. എത്ര തിരക്കിനിടയിലും ദിവസവും മൂന്ന് തവണ വരെ ജപമാല ചൊല്ലാന്‍ ഫ്രാന്‍സിസ് പാപ്പാ സമയം  കണ്ടെത്തിയിരുന്നു.. സെന്റ് പീറ്റേഴ്‌സിലായിരിക്കുമ്പോഴും വിദേശത്ത് യാത്ര പോകുമ്പോഴും മാതാവിന്റെ തിരുസ്വരൂപത്തിനു മുമ്പില്‍ ഒരു പൂവ് കാഴ്ച വയ്ക്കാന്‍ പാപ്പ മറക്കാറില്ല.ഒരിക്കല്‍ പോളണ്ട് യാത്രയ്ക്കിടയില്‍ ചെക്കോസ്ലാവാക്യയിലെ യാസ്‌ന ഗോര ആശ്രമത്തില്‍ വച്ച് പാപ്പാ ഒന്ന് തെന്നിവീണു. അതിന്റെ കാരണം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞത്, മാതാവിന്റെ തിരുസ്വരൂപം നോക്കി നടന്നപ്പോള്‍ പടി ശ്രദ്ധിക്കാന്‍ മറന്നു പോയെന്നായിരുന്നു.പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി. മാര്‍പാപ്പ പലവട്ടം പ്രഖ്യാപിച്ചിട്ടുണ്ട്. മാതാവിനെ കുറിച്ച് സംസാരിക്കാന്‍ ലഭിക്കുന്ന ഒരവസരവും പാപ്പാ പാഴാക്കാറുമില്ല. മാതാവിനോട് പരിശുദ്ധ പിതാവിന് സവിശേഷമായൊരു ഭക്തിയുണ്ട്. ആദ്യ കാലങ്ങളില്‍ തനിക്ക് മാതാവിനോട് പ്രത്യേകമായ ഭക്തിയൊന്നും ഉണ്ടായിരുന്നില്ലെന്ന് പാപ്പാ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.1986 ലാണ് അദ്ദേഹം ജര്‍മനിയില്‍ പഠിക്കുന്ന കാലത്ത് ഓസ്ബര്‍ഗിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ വച്ച് കെട്ടുകളഴിക്കുന്ന മാതാവിന്റെ ഭക്തിയെ കുറിച്ച് മനസിലാക്കുന്നത്. 1700 ല്‍ സ്ഥാപിച്ച മാതാവിന്റെ ഒരു ചിത്രം ആ പള്ളിയിലുണ്ട്. മാലാഖമാരാല്‍ പരിസേവിതയായി, ഒരു ചന്ദ്രക്കലയുടെ മേല്‍ നിന്ന് സര്‍പ്പത്തിന്റെ തല തകര്‍ക്കുന്ന രീതിയിലാണ് ഈ ചിത്രം


ഒരു നീണ്ട റിബ്ബണ്‍ മാതാവിന്റെ കൈയിലുണ്ട്, അതിലുള്ള കെട്ടുകള്‍ മാതാവ് അഴിക്കുകയാണ്.ഈ മാതൃരൂപം ചെറുപ്പക്കാരനായ ബെര്‍ഗോളിയോയെ ആഴത്തില്‍ സ്പര്‍ശിച്ചു. അദ്ദേഹം ബുവനോസ് അയേഴ്‌സിലെ ആര്‍ച്ച്ബിഷപ്പായിരുന്ന കാലത്ത് ഈ മരിയഭക്തി പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങനെ അര്‍ജന്റീനയിലും ബ്രസീലിലും കെട്ടുകളഴിക്കുന്ന മാതാവിന്റെ ഭക്തി വ്യാപിച്ചു. 'പാപത്തിന്റെ കെട്ടുകളഴിക്കുന്നവളാണ് മറിയം' എന്നാണ് ഫ്രാന്‍സിസ് പാപ്പ ഈ രൂപത്തെക്കുറിച്ച് പറയുന്നത്.ഫ്രാന്‍സിസ് പാപ്പായെ മാതാവിനോട് അടുപ്പിച്ച മറ്റൊരു ഘടകം അര്‍ജന്റീനയില്‍ നിലനിന്നിരുന്ന ആഭ്യന്തരയുദ്ധങ്ങളായിരുന്നു. ഭരണകൂടത്തിന്റെ അറിവോടെ നടത്തിയ കൂട്ടക്കൊലകള്‍. അമ്പതിനായിരത്തോളം പൗരന്‍മാര്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. പാവപ്പെട്ടവരുടെ പക്ഷം ചേര്‍ന്നവര്‍ എല്ലാം തെരഞ്ഞു പിടിച്ചു കൊല ചെയ്യപ്പെട്ടു. അവരില്‍ വൈദികരും സന്ന്യാസികളുമുണ്ടായിരുന്നു.ഈ നിഷ്ഠൂരതയെ പരസ്യമായി വിമര്‍ശിച്ച ഈശോ സഭാ പ്രൊവിന്‍ഷ്യലായിരുന്ന ബെര്‍ഗോളിയോ സ്വന്തം ഇടപെടല്‍ വഴി അനേകരെ മരണത്തില്‍ നിന്നു രക്ഷിച്ചു. സ്വന്തം കാറില്‍ കയറ്റി പോലും അനേകം നിരപരാധികളെ അദ്ദേഹം സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചു. ഇക്കാലയളവലില്‍ പല വിധ വ്യക്തിപരമായ വെല്ലുവിളികളും പ്രശ്‌നങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ആ പരീക്ഷണ സമയങ്ങളില്‍ അദ്ദേഹം ആശ്രയിച്ചത് പരിശുദ്ധ മാതാവിനെ ആയിരുന്നു.ബെര്‍ഗോളിയോയുടെ മരിയഭക്തി ശക്തിപ്പെടുത്തിയ മറ്റൊരാള്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ആയിരുന്നു. 1985 ല്‍ ജോണ്‍ പോള്‍ പാപ്പാ അര്‍ജന്റീന സന്ദര്‍ശിച്ച സന്ദര്‍ഭത്തിലായിരുന്നു, അത്. അതിനെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ തന്നെ പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്:''ഒരു വൈകുന്നേരം പരിശുദ്ധ പിതാവ് ജപമാല നയിക്കുന്നതിന് ഞാന്‍ സാക്ഷിയായി. എല്ലാവരുടെയും മുന്നില്‍ അദ്ദേഹം മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. ഞാന്‍ പിന്നില്‍ മുട്ടുകുത്തി, വൈകാതെ പ്രാര്‍ത്ഥനയില്‍ ലയിച്ചു.ഇടയ്ക്ക് ഞാന്‍ എങ്ങനെയാണ് പരിശുദ്ധ പിതാവ് ജപമാല ചൊല്ലുന്നതെന്ന് ശ്രദ്ധിച്ചു. ആഴമായ ഭക്തി ഞാന്‍ ദര്‍ശിച്ചു. സഭയെ നയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ആ മനുഷ്യന്‍ ആകാശത്ത് പരിശുദ്ധ മാതാവിന്റെ കൂടെ സഞ്ചരിക്കുന്നതായി എനിക്ക് തോന്നി' എന്നായിരുന്നു എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments