പാലാ വള്ളിച്ചിറയില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. പാലാ വള്ളിച്ചിറയില്‍ വലിയ കാലായില്‍ പി.ജെ ബേബിയാണ് മരിച്ചത്.
വക്കീല്‍ ബേബി എന്ന് വിളിക്കുന്ന വള്ളിച്ചിറ സ്വദേശി ആരംകുഴക്കല്‍ എ.എല്‍ ഫിലിപ്പോസ് ആണ് കുത്തിയത്.
ഫിലിപ്പോസിന്റെ പേരിലുള്ള ഹോട്ടല്‍ ആറുമാസമായി മറ്റൊരാള്‍ക്ക് ദിവസവാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇവിടെ ചായ കുടിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. പള്ളിയിലേക്ക് പോകും വഴിയാണ് ബേബി ഹോട്ടലില്‍ കയറിയത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നിലവില്‍ ഉണ്ടായിരുന്നു.
പരസ്പര ജാമ്യത്തില്‍ സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തതും നിലവിലുണ്ട്. ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ കാലങ്ങളായി തര്‍ക്കങ്ങളും നിലവിലുണ്ടായിരുന്നു.
രാവിലെ ചായക്കടയില്‍ എത്തിയപ്പോള്‍ ഇത് സംബന്ധിച്ച് ഇരുവരും തര്‍ക്കം ഉണ്ടാവുകയും ഫിലിപ്പോസ് കത്തിയെടുത്ത് ബേബിയെ കുത്തുകയുമായിരുന്നു. നെഞ്ചില്‍ കുത്തേറ്റ ബേബി മരണപ്പെട്ടു.
ഇദ്ദേഹത്തിന്റെ മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബേബിയെ കുത്തിയ ഫിലിപ്പോസ് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനായിട്ടില്ല
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments