പാലാ പാറപ്പള്ളി സ്വദേശി 33-ാം റാങ്കോടെ ഇൻഡ്യൻ സിവിൽ സർവീസിലേക്ക്
സുനിൽ പാലാ
ഐ.എ.എസ്. എന്ന ഒറ്റ ലക്ഷ്യത്തിലേക്കു മാത്രം ലക്ഷ്യം വച്ചിരുന്ന ആല്‍ഫ്രഡിന് അഞ്ചാം ശ്രമത്തില്‍ സ്വപ്നസാഫല്യം. പാലാ പറപ്പള്ളി കാരിക്കക്കുന്നേല്‍ ആല്‍ഫ്രഡ് തോമസാണ് 33-ാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത നേട്ടം കൈവരിച്ചത്. ഡല്‍ഹിയില്‍ പഠിച്ചു വളര്‍ന്ന ആല്‍ഫ്രഡിന്റെ ചെറുപ്പത്തിലേയുള്ള ലക്ഷ്യമായിരുന്നു സിവില്‍ സര്‍വീസ്. ഡല്‍ഹി സെന്റ് കൊളംബസ് സ്‌കൂളിലെ പഠനത്തിനു ശേഷം ഡല്‍ഹി സാങ്കേതിക സര്‍വകലാശാലയില്‍ നിന്നു ബിടെക് കരസ്ഥാക്കിയ ആല്‍ഫ്രഡ് തുടര്‍ന്ന് സിവില്‍ സര്‍വീസ് പഠനത്തിലേര്‍പ്പെട്ടു.
ആദ്യ നാലു തവണയും ലക്ഷ്യം കൈവരിക്കാനായില്ല, പ്രതീക്ഷയോടെ അഞ്ചാം തവണ പരീക്ഷയെ നേരിടുകയായിരുന്നു. ഗണിത ശാസ്ത്രം മുഖ്യവിഷയമായാണ് ആല്‍ഫ്രഡ് പരീക്ഷയെഴുതിയത്. ഡല്‍ഹിയില്‍ ഫ്രീന്‍ലാന്‍സ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തിരുന്ന തോമസിന്റെയും അധ്യാപികയായിരുന്ന ടെസിയുടെയും മകനാണ്. സഹോദരി ഏയ്ഞ്ചല തോമസ് സി.എ. ആര്‍ട്ടിക്കിള്‍ഷിപ്പ് ചെയ്തു വരുന്നു.
0 Comments