സ്ഫോടക വസ്തുക്കളുമായി തേനി സ്വദേശിയേയും ഈരാറ്റുപേട്ട സ്വദേശികളെയും അറസ്റ്റുചെയ്ത സംഭവം...... അന്വേഷണം പാലായിലേക്ക് വ്യാപിപ്പിക്കണമെന്ന് നഗരസഭ കൗൺസിലർ അഡ്വ ബിനു പുളിക്കക്കണ്ടം
സ്ഫോടക വസ്തു കടത്ത് സംഭവത്തിൽ പാലായിലെ ഒരു ജനപ്രതിനിധി ഉൾപ്പെട്ട അനധികൃത പാറമടലോബിക്ക് വ്യക്തമായ ബന്ധമുണ്ടെന്നും അന്വേഷണ പരിധിയിൽ അവരുടെയും അവരെ സംരക്ഷിക്കുന്ന രാഷ്ട്രിയ നേത്യത്വത്തിൻ്റെ ഇടപെടലും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിനു പുളിക്കക്കണ്ടം രംഗത്ത്.
ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി ,റവന്യുമന്ത്രി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടർ,, ജില്ലാ പോലീസ് സൂപ്രണ്ട്, എന്നിവർക്ക് പരാതി നല്കുമെന്നും ബിനു പത്രകുറിപ്പിൽ അറിയിച്ചു.
പാലാ നഗരസഭയിലെ ഒരു കൗൺസിലറുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശത്ത് ഏറ്റവും അധികം അനധികൃത പാറമടകൾ പ്രവർത്തിക്കുന്നതെന്ന് അഡ്വ. ബിനു ആരോപിക്കുന്നു.
വൻതോതിൽ സ്ഫോടക വസ്തുക്കൾ ഉൾപ്പെടെ ഇതിനായി സമാഹരിക്കപ്പെടുകയും സൂക്ഷിക്കുകയും ചെയ്യുന്നുന്നുണ്ടെന്നും പത്രക്കുറിപ്പിൽ അഡ്വ. ബിനു കുറ്റപ്പെടുത്തുന്നു. ഇത് യഥാർത്ഥത്തിൽ ദേശദ്രോഹ കുറ്റമാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ഗൗരവപൂർവ്വം കാര്യങ്ങളെ സമീപിച്ച് പോലീസ്
അന്വേഷണം നടത്തണം എന്നാണ് തന്റെ ആവശ്യമെന്നും ബിനു പറഞ്ഞു.
വിഷയത്തിൻ്റെ ഗൗരവം മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ നേരിൽ കാണുന്നതിന് അവസരം തേടിയിട്ടുണ്ട് എന്നും അഡ്വ . ബിനു പുളിക്കക്കണ്ടം പത്രക്കുറിപ്പിൽ അറിയിച്ചു
0 Comments