യു ഡി എഫിൻ്റെ അവിശ്വാസ പ്രമേയത്തെ ഭരണകക്ഷിയായ എൽഡിഎഫ് പിന്തുണച്ചതു വഴി ഭരണത്തിനെതിരെ യുഡിഎഫ്ഉന്നയിച്ച ഭരണസ്തംഭനവും കെടുകാര്യസ്ഥതയും ശരിയെന്ന് തെളിഞ്ഞു. _ പ്രൊഫ.സതീശ് ചൊള്ളാനി


യു ഡി എഫിൻ്റെ അവിശ്വാസ പ്രമേയത്തെ ഭരണകക്ഷിയായ എൽഡിഎഫ് പിന്തുണച്ചതു വഴി ഭരണത്തിനെതിരെ യുഡിഎഫ്ഉന്നയിച്ച ഭരണസ്തംഭനവും കെടുകാര്യസ്ഥതയും ശരിയെന്ന് തെളിഞ്ഞു. _ പ്രൊഫ.സതീശ് ചൊള്ളാനി

പാലാ നഗരസഭ ഭരിക്കുന്ന  ഇടതുമുന്നണിയുടെ ഭരണസമിതിയിലുള്ള അവിശ്വാസമാണ്  യുഡിഎഫ് കൊണ്ടുവന്നത്.  ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും  മുന്നണിക്കുള്ളിലെ അധികാര തർക്കങ്ങളും പുറത്തുകൊണ്ടു വരുന്നതിനാണ് യുഡിഎഫ്  ലക്ഷ്യമിട്ടത്.  അങ്ങനെ നോക്കുമ്പോൾ  ഈ ലക്ഷ്യങ്ങളെല്ലാം ഈ അവിശ്വാസ പ്രമേയം കൊണ്ട് സാധിച്ചു എന്നതാണ് യുഡിഎഫിന്റെ രാഷ്ട്രീയ വിജയം.

അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചതു വഴി പ്രമേയത്തിലൂടെ
 യു ഡി എഫ് ഉന്നയിച്ച ഭരണ സ്തംഭനവും കെടുകാര്യസ്ഥതയും അഴിമതിയും ശരിയാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി പറഞ്ഞു.


സ്വന്തം പാർട്ടിയുടെ സീനിയർ നേതാവ് ആശുപത്രിയിൽ അഡ്മിറ്റായി നാടകം കളിക്കുകയാണെന്ന് പറഞ്ഞതും കേരള കോൺഗ്രസ് ആണ് യുഡിഎഫിന് അങ്ങനെ ഒരു അഭിപ്രായമില്ല. 

 ഞങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു കൊണ്ട് ആശുപത്രി കിടക്കയിലുള്ള ഒരാളുടെ തലയിൽ എല്ലാ പാപഭാരവും കെട്ടിവെച്ച് തലയുരുവാനുള്ള എൽഡിഎഫ് ശ്രമം കൃത്യമായി തിരിച്ചറിഞ്ഞതിനാലും ആശുപത്രിയിൽ ഐസിയുവിൽ കിടക്കുന്ന ചെയർമാനോട് മാനുഷിക പരിഗണന കാണിച്ചു കൊണ്ടുമാണ് യുഡിഎഫ് വോട്ടിംഗിൽ നിന്ന് വിട്ടുനിന്നത്. 
മുൻപ് കടപ്ലാമറ്റത്ത് പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കേരളാ കോൺഗ്രസ് (എം) നേതാവ് ജോയി കല്ലുപുരക്ക് ഉണ്ടായ അനുഭവം പാലായിൽ ഉണ്ടാകാതിരിക്കാനാണ് ശ്രമിച്ചത്.

 ഒരാളുടെ ആരോഗ്യ അവസ്ഥയെ പോലും പരിഗണിക്കാതെ രാഷ്ട്രീയം കളിക്കുവാൻ ഇടതുമുന്നണിക്ക് സാധിക്കും എന്നതും ഇവിടെ തെളിഞ്ഞിരിക്കുകയാണ്.

 സ്വന്തം ചെയർമാനെ വോട്ടിങ്ങിലൂടെ പുറത്താക്കേണ്ടി വന്ന ഇടതുമുന്നണിയുടെ രാഷ്ട്രീയ ഗതികേട് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.  

അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് യുഡിഎഫിന് നേട്ടമായി വരും.  തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പാലായുടെ എംപിയും എംഎൽഎയും ചെയർമാനും യുഡിഎഫിന്റെ പ്രതിനിധികളായിരിക്കും.  അസംബ്ലിയിലും പാർലമെന്റിലും ആവർത്തിച്ച വിജയം തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് ലഭിക്കുമെന്ന് പ്രൊഫ.സതീശ് ചൊള്ളാനി പ്രസ്താവിച്ചു.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments